"നല്ല വാക്ക് എന്നത് ഭൂമിയില്‍ ആഴത്തില്‍ വേരുള്ളതും ആകാശത്ത് പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നതും ആയ ഒരു ഫല വൃക്ഷം പോലെയാണ്"

Sunday, February 15, 2015

photos


കൊടിമര ജാഥ 18 ന്

കോഴിക്കോട് : എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെ നടക്കുന്ന തൃശ്ശൂര്‍ സമര്‍ഖന്ദ് നഗരിയില്‍ സ്ഥാപിക്കുന്നതിനുള്ള കൊടിമരം 18 ന് ബുധനാഴ്ച്ച സ്വാഗത സംഘം ഭാരവാഹികള്‍ പുതിയങ്ങാടി വരക്കല്‍ മഖാമില്‍ നിന്ന് ജാഥയായി പുറപ്പെടും. കാലത്ത് 9 മണിക്ക് എസ് കെ എസ് എസ് എഫ് സ്ഥാപക പ്രസിഡന്റ് അഷറഫ് ഫൈസി കണ്ണാടിപ്പറമ്പ് സുന്നി ബാല വേദി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ക്ക് നല്‍കി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ പ്രയാണം തുടരുന്ന കോടിമര ജാഥ മമ്പുറം, പുതുപ്പറമ്പ്, എടപ്പാള്‍, പൊന്നാനി, വെളിയങ്കോട് എന്നിവിടങ്ങളിലെ മഖാം സിയാറത്തിന് ശേഷം തൃശ്ശൂര്‍ ജില്ലാ അതിര്‍ത്തിയായ അണ്ടത്തോട് നിന്ന് ജില്ലാ സ്വാഗതസംഘം ഭാരവാഹികള്‍ യാത്രയെ സ്വീകരിച്ച് സമ്മേളന നഗരിയിലേക്ക് ആനയിക്കും. ഉദ്ഘാടന ചടങ്ങില്‍ എ.വി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, മുക്കം ഉമര്‍ ഫൈസി, കെ കെ എസ് തങ്ങള്‍ വെട്ടിച്ചിറ, മുസ്തഫ മുണ്ടുപാറ, സി എച്ച്മഹ്മൂദ് സഅദി, എം പി കടുങ്ങല്ലൂര്‍, കെ മോയിന്‍കുട്ടി മാസ്റ്റര്‍, സലീം എടക്കര, നാസര്‍ ഫൈസി കൂടത്തായ് തുടങ്ങിയവര്‍ സംബന്ധിക്കും.

Monday, June 2, 2014

അനാഥ അഗതി മന്ദിരം; സര്‍ക്കാര്‍ നടപടിക്കെതിരെ

കോഴിക്കോട് : കേരളത്തിലെ അനാഥ മന്ദിരങ്ങളില്‍ പ്രവേശനം ലഭിക്കുന്നതിനുവേണ്ടി വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ മനുഷ്യത്വ രഹിതമായ സമീപനം പ്രതിഷേധാര്‍ഹമാണ്. വര്‍ഷങ്ങളായി കേരളത്തില്‍നിന്ന് പുറം സംസ്ഥാനങ്ങളിലേക്കും തിരിച്ചും വിദ്യാഭ്യാസത്തിനും തൊഴിലിനും മറ്റുമായി നിരവധിപേര്‍ സംസ്ഥാനം മാറിപ്പോകുന്നുമുണ്ട്. അപ്പോഴുന്നുമുണ്ടാകാത്ത പ്രശ്‌നങ്ങള്‍ യതീംഖാനയിലേക്ക് വന്ന കുട്ടികള്‍ക്ക് നേരെ ഉണ്ടായത് ദുരൂഹമാണ്. സംസ്ഥാന സര്‍ക്കാറും ചില മാധ്യമങ്ങളും ഈ വിഷയത്തില്‍ സ്വീകരിച്ച സമീപനം നീതി യുക്തമല്ല. വസ്തുതകള്‍ എന്താണെന്ന് അന്വേഷിക്കാന്‍ പോലും തയ്യാറാകാതെ മനുഷ്യക്കടത്തെന്ന് പേരിട്ട് അതിന്റെ മറവില്‍ യതീംഖാനകളെയും മറ്റു മുസ്‌ലിം സ്ഥാപനങ്ങളെയും ഇകഴ്ത്താനുള്ള അവസരമാക്കി ചിലര്‍ ദുരുപയോഗം ചെയ്യുകയാണുണ്ടായത്.

പതിറ്റാണ്ടുകളായി സംസ്ഥാനത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന യതീംഖാനകള്‍ അനാഥര്‍ക്കും അഗതികള്‍ക്കും അത്താണിയായി നില്‍ക്കുമ്പോള്‍ തന്നെ പൊതുസമൂഹത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തില്‍ നിര്‍ണ്ണായക പങ്കാണ് നിര്‍വഹച്ചുകൊണ്ടിരിക്കുന്നത്. സമൂഹത്തിലെ സാമ്പത്തികശേഷി ഉള്ളവരുടെയും മറ്റു സാധാരണക്കാരുടെയുമുള്‍പ്പെടെ സംഭാവനകളും നേര്‍ച്ചകളും വരുമാനമാക്കി തികച്ചും ധര്‍മ്മ സ്വഭാവത്തോടെയാണ് ഇത്തരം സ്ഥാനപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നിരിക്കെ നിസ്സാരമായ ഒരു വിഷയത്തെ പര്‍വ്വതീകരിച്ച് മുതലെടുക്കാനള്ള ശ്രമം അനുവദിച്ചു കൂടാ. 
പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള അവസരംപോലും ലഭിക്കാത്ത പട്ടിണി പാവങ്ങളായ അനാഥര്‍ക്കും അഗതികള്‍ക്കും മികച്ച വിദ്യാഭ്യാസവും ഭക്ഷണമുള്‍പെടെയുള്ള ഈ കാര്യങ്ങളും സൗജന്യമായി ഒരുക്കിക്കൊടുത്ത് സര്‍ക്കാര്‍ നിര്‍വ്വഹിക്കാതെ പോയ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത സ്ഥാപനങ്ങളാണ് ഇവയെല്ലാം. ഇതിനെ പ്രോത്സാഹിപ്പിക്കേണ്ടതിനു പകരം ഇതിനെ തകര്‍ക്കാനുള്ള ശ്രമം ഏതുകോണില്‍ നിന്നാണെങ്കിലും അനുവദിക്കില്ല. നിയമപരമായ പോരായ്മകളുണ്ടായിട്ടുണ്ടെങ്കില്‍ അതിന് മതിയായ പരിഹാരം കാണുകയായിരുന്നു വേണ്ടത്. എന്നാല്‍ ഇതൊന്നും ചെയ്യാതെ ദിവസങ്ങളോളം പിഞ്ചുക്കുട്ടികളെ സര്‍ക്കാര്‍ മിഷണറിയുള്‍പ്പെടെ പീഡിപ്പിക്കുകയായിരുന്നു. ജൂണ്‍ 2ന് സ്‌കൂളില്‍പോവേണ്ട കുട്ടികളെയാണ് ഈ വിധംക്രൂരമായി പീഡിപ്പിച്ചത്. 
അന്യസംസ്ഥാനങ്ങളില്‍ പോയി ധര്‍മ്മ സ്ഥാപനങ്ങള്‍ സ്ഥാപിക്കട്ടെയെന്ന അഭ്യന്തര മന്ത്രിയുടെ പ്രസ്താവന ധിക്കാരപരമാണ്. കോണ്‍ഗ്രസ് ഉള്‍പെടെയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ നാടുഭരിച്ച സംസ്ഥാനങ്ങളിലെ ദയനീയമായ അവസ്ഥക്ക് പരിഹാരമുണ്ടാക്കാനാണ് ചെന്നിത്തല ശ്രമിക്കേണ്ടത്. വര്‍ഷങ്ങളായുള്ള അവകാശം നിഷേധിക്കാന്‍ അഭ്യന്തര മന്ത്രിക്ക് അധികാരമില്ല. നിരപരാധികളായ നിരവധി കുട്ടികള്‍ ഇതിന്റെ പേരില്‍ ഇപ്പോഴും പീഡനം അനുഭവിച്ച് കൊണ്ടണ്ടിരിക്കുകയാണ്. നാളെ സ്‌കൂളില്‍ പോവേണ്ട കുട്ടികളാണ് ഇവര്‍. കൂടാതെ വര്‍ഷങ്ങളായി യതീംഖാനകളില്‍ സേവനം അനുഷ്ടിച്ച് കൊണ്ടിരിക്കുന്ന അധ്യാപകരുടെ പേരില്‍ കുറ്റം ചുമത്തിയിരിക്കുകയാണ്. കേസുകള്‍ പിന്‍വലിച്ച് ഈവിഷയത്തില്‍ പരിഹാരം ഉണ്ടായില്ലങ്കില്‍ ശക്തമായ പ്രക്ഷോപത്തെ നേരിടേണ്ടിവരുമെന്ന് സര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കും.
പത്രസമ്മേളനത്തില്‍ പങ്കെടുത്തവര്‍
ഉമര്‍ ഫൈസി മുക്കം (സെക്രട്ടറി, സുന്നി മഹല്ല് ഫെഡറേഷന്‍)
അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് (സെക്രട്ടറി, സുന്നി യുവജന സംഘം)
പിണങ്ങോട് അബൂബക്കര്‍ (മാനേജര്‍, സമസ്ത)
മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ (സെക്രട്ടറി, സമസ്ത എംപ്ലോയീസ് അസോഷിയേഷന്‍)
സത്താര്‍ പന്തലൂര്‍ (എസ് കെ എസ് എസ് എഫ് )
- SKSSF STATE COMMITTEE

Sunday, June 1, 2014

അഭ്യന്തര മന്ത്രി മുസ്‍ലിം സമുദായത്തെ അപമാനിച്ചു

അഭ്യന്തര മന്ത്രി മുസ്‍ലിം സമുദായത്തെ അപമാനിച്ചുവെന്ന് സമസ്ത


അനാഥാലയത്തിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ വിവാദ പ്രസ്താവനയിറക്കിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മുസ്‍ലിം സമുദായത്തെ അപമാനിച്ചുവെന്ന് സമസ്ത കുറ്റപ്പെടുത്തി.
അന്യസംസ്ഥാനങ്ങളില്‍ പോയി ധര്‍മ സ്ഥാപനങ്ങള്‍ തുടങ്ങട്ടെ എന്ന ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന അനുചിതമാണെന്നും സമസ്ത നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുസ്ലിം സമുദായത്തെ ഉപദേശിക്കാന്‍ ചെന്നിത്തലക്ക് എന്ത് അവകാശമാണുള്ളത്. ചെന്നിത്തലയുടെ പ്രസ്താവന ആരെയോ തൃപ്തിപ്പെടുത്താനാണ്. രാജ്യത്തിന്‍്റെ ഫെഡറല്‍ വ്യവസ്ഥയ്ക്ക് എതിരാണ് ആഭ്യന്തരമന്ത്രിയുടെ പ്രസ്താനവയെന്നും  നേതാക്കള്‍ പറഞ്ഞു.
നാളെ സ്കൂളില്‍ പോകേണ്ട കുട്ടികളാണ് പീഡനം അനുഭവിക്കുന്നത്. രേഖകളുണ്ടായിട്ടും അന്യായമായി തടഞ്ഞു വച്ചിരിക്കുന്ന കുട്ടികളെ ഉടന്‍ വിട്ടുനല്‍കാത്ത പക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും സമസ്ത നേതാക്കള്‍ വ്യക്തമാക്കി.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നു കേരളത്തിലെ അനാഥാലയങ്ങളില്‍ വിദ്യാര്‍ഥികള്‍ എത്തുന്നതിനെ മനുഷ്യക്കടത്തെന്നു വിളിക്കുന്നത് ശരിയല്ല. യതീം ഖാനകളെയും മുസ്ലിം സ്ഥാപനങ്ങളെയും ഇകഴ്ത്താനുള്ള അവസരമായി ചിലര്‍ ഇത് ഉപയോഗിക്കുകയാണ്.
സര്‍ക്കാര്‍ നിര്‍വഹിക്കാതെ പോയ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത സ്ഥാപനങ്ങളാണ് അനാഥാലയങ്ങള്‍. നിയമപരമായ പോരായ്മകളുണ്ടെങ്കില്‍ അതിന് പരിഹാരം കാണുകയായിരുന്നു വേണ്ടതെന്നും സമസ്ത നേതാക്കളായ ഉമര്‍ ഫൈസി മുക്കം,അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, പിണങ്ങോട് അബൂബക്കര്‍ എന്നിവര്‍ പറഞ്ഞു.
ആഭ്യന്തര മന്ത്രി ഈയിടെയായി സ്വാകര്യവേദിയില്‍ സമസ്തക്കെതിരെ പ്രസംഗിച്ചത് ഏറെ വിവാദമായിരുന്നു.  സമസ്ത നേതാക്കള്‍ മന്ത്രിക്കെതിരെ രംഗത്ത് വരികുയും പിന്നീട് ചെന്നിത്തല  മാപ്പുുപറയുകയും ചെയ്തിരുന്നു.
കടപ്പാട് :
( http://www.islamonweb.net/article/2014/06/35242 )

Friday, January 17, 2014

ആത്മീയ ആനന്ദത്തിൽ

പുണ്യ റബീ ഇന്റെ ആത്മീയ ആനന്ദത്തിൽ .. കഴിഞ്ഞ ദിവസം എസ് വൈ എസ്  ജിദ്ദാ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച  " വസന്തം"   മീലാദ്  ക്യാമ്പിൽ നിന്നും 














Wednesday, January 1, 2014

മീലാദ് കാമ്പൈൻ ഉദ്ഘാടനം

"نور على نور" ഒരു മാസക്കാലം നീണ്ടു നില്ക്കുന്ന KICR_SKSSF മീലാദ് കാമ്പൈൻ ഉദ്ഘാടനം   പാണക്കാട് സയ്യിദ്  ഹമീദലി ശിഹാബ് തങ്ങൾ  നിർവഹിക്കുന്നു... 

Sunday, December 29, 2013

"നൂറുൻ അലാ നൂർ" KICR_SKSSF മീലാദ് കാമ്പൈൻ

വരവായി വീണ്ടും ഒരു സ്നേഹ വസന്തം..
നബി ഹുബ്ബിന്റെ അനിർവചനീയ അനുഭൂതിയിൽ ..

2-1-2014വ്യാഴാഴ്ച മുതൽ  ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന  KICR_SKSSF മീലാദ് കാമ്പൈൻ . 
"نور على نور"
കേരള ഇസ്ലാമിക് ക്ലാസ് റൂമിൽ .(9pm -uae).



അറിവിന്റെ അനന്ത വിഹായസ്സിലേക്ക് തുറക്കുന്ന വിസ്മയ ജാലകം.. കേരളാ ഇസ്ലാമിക് ക്ലാസ് റൂം .. പ്രവാചക  പ്രഭു, അശ്രഫുൽ വറാ മുത്ത് മുസ്തഫാ നബി തിരുമേനി (സ) യുടെ പുണ്യ ജന്മം കൊണ്ടനുഗ്രഹീതമായ .. 
റബീ ഉൽ അവ്വൽ മാസത്തിൽ..ശ്രോതാക്കൾക്ക് മുന്പിൽ   സമർപ്പിക്കുന്നു.. 
"നൂറുൻ അലാ നൂർ"
 KICR_SKSSF മീലാദ് കാമ്പൈൻ .
( ഉസ്താദ് അബ്ദുസ്സലാം ബാഖവി, ഉസ്താദ് അബ്ദുൽ ഗഫൂർ  അന്‍വരി, ഉസ്താദ് എം ടി അബൂ ബകർ  ദാരിമി, ഉസ്താദ് അച്ചൂര് ഫൈസി, ഉസ്താദ്  അബ്ദുൽ ജലീൽ  ദാരിമി, ഉസ്താദ് ടി.എച്ച് ദാരിമി,  ഉസ്താദ് അലവിക്കുട്ടി ഹുദവി മുണ്ടംപറമ്പ്, ഉസ്താദ് ശംസുദ്ദീൻ ഫൈസി, ഉസ്താദ്  സല്മാൻ  അസ്ഹരി )..തുടങ്ങി പ്രമുഖ പണ്ഡിത നിരയുടെ വ്യത്യസ്ത വിഷയങ്ങളിലുള്ള പഠന പ്രഭാഷണങ്ങൾ .. 
ഓരോ സത്യ വിശ്വാസിയും അറിഞ്ഞിരിക്കേണ്ട മർമ്മ പ്രധാനമായ വിശ്വാസ ഘടകങ്ങൾ.. 
പുണ്യ നബി ( സ ) യുടെ സമുദായം നിർണ്ണായകമായ പരീക്ഷണങ്ങൾ  അഭിമുഖീകരിക്കുന്ന സമകാലിക സാഹചര്യത്തിൽ... അനിവാര്യമായും തിരിച്ചറിവ് തേടുന്ന അനേകം വിഷയങ്ങൾ... 
ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന ... മീലാദ് കാമ്പൈൻ..

അറിയാനുള്ള അഭിനിവേശം, പുതു തലമുറയെ  ബിദഈ  കക്ഷികളുടെ വികല വിശ്വാസങ്ങളിലേക്ക്  വലിച്ചു കൊണ്ട് പോകുമ്പോൾ.... അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ -- അഥവാ യഥാര്ത ദീനിന്റെ നേർവഴി കാണിക്കാൻ..
പൈത്ര് കത്തിന്റെയും പാരമ്പര്യത്തിന്റെയും കണ്ണി മുറിയാത്ത ആദര്ശ സംഹിതയുമായി .. സമസ്തയുടെയും പോഷക ഘടകങ്ങളുടെയും ആദര്ശ ബോധന രംഗത്തെ തിളക്കമാര്ന്ന പണ്ഡിത നിരയിലെ.. പ്രമുഖ വ്യക്തിത്വങ്ങൾ അണി നിരക്കുന്ന പ്രതിദിന പ്രഭാഷണങ്ങൾ ...  
ചർച്ചകൾ, സംവാദങ്ങൾ, സംശയ നിവാരണം..
--------
For KICR
(MASNAWI)

Thursday, November 21, 2013

അനുസ്മരണം. ഖത്മുൽ ഖുർആൻ

പണ്ഡിത തറവാട്ടിലെ കാരണവർ, സമസ്തയുടെ കേന്ദ്ര മുശാവറയിൽ സമുന്നത നേത്രത്വം, അനേകം മഹല്ലുകളിലെ ഖാദി, പരസഹസ്രം പണ്ഡിതരുടെ ഗുരു വര്യൻ,  സ്നേഹ സാന്ത്വന സ്പർശമായി നിർണ്ണായക ഘട്ടങ്ങളിൽ സമസ്തയുടെ ഖാദിമീങ്ങൾക്ക്  തണലായി നിന്ന ശൈഖുനാ  പാറന്നൂര്  ഉസ്താദ്  വിട വാങ്ങുമ്പോൾ, ഒര്മ്മയാകുന്നത്  വ്യക്തി ജീവിതത്തിലും പൊതു രംഗത്തും ഒരു പോലെ അനുകരണീയ മാതൃക തീരത്ത്  സൂക്ഷ്മത പാലിച്ച  വിശുദ്ധ വ്യക്തിത്വവും  ഉഖ്രവിയ്യായ പണ്ഡിത നിരയിലെ മഹാ പ്രതിഭയുമാണ്.
കോഴിക്കോട് ജില്ലയിലെ പാറന്നൂർ എന്ന പ്രദേശം തന്നെ പ്രശസ്തമാകുന്നത്  പാറന്നൂര്‍ പുല്‍പറമ്പില്‍ ഇബ്രാഹിം മുസ്ല്യാര്‍  എന്ന ഉസ്താദിന്റെ നാമത്തിലൂടെയാണ്. 
കത്തറമ്മൽ,  കാസര് കോട് ദേളി സഅദിയ, ചാലിയം, മടവൂര് സി എം മഖാം തുടങ്ങി നിരവധി സ്ഥലങ്ങളിൽ  ഉസ്താദിന്റെ ദര്സു കളിൽ നിന്നും ഇല്മു നേടിയ പര സഹസ്രം പണ്ഡിതർ ഉള്പ്പെടെ വലിയൊരു  ശിഷ്യ സമ്പത്തിന്നുടമയാണു. പാണക്കാട് സാദാത്തീങ്ങളുമായി അടുത്ത ബന്ധം പുലര്ത്തിയിരുന്ന ശൈഖുനാ യുടെ അഭിപ്രായം ആരായാതെ കോഴിക്കോട് ജില്ലയിലെ പൊതു രംഗത്തെ വിഷയങ്ങളിൽ പോലും പാണക്കാട് കുടുംബത്തിലെ സയ്യിദുമാർ തീരുമാനങ്ങൾ എടുത്തിരുന്നില്ല.  
പൂർണ്ണ നാമം: പാറന്നൂര്‍ പുല്‍പറമ്പില്‍ ഇബ്രാഹിം മുസ്ല്യാര്‍.
അനുസ്മരണം. ഖത്മുൽ ഖുർആൻ
ശൈഖുനാ വഫാത്തായ വിവരം അറിഞ്ഞ ഉടനെ തന്നെ കേരള ഇസ്ലാമിക് ക്ലാസ് റൂമിൽ ആരംഭിച്ച ഖുർആൻ പാരായണ, ദിക്ർ ദുആ അനുസ്മരണ പരിപാടികളിൽ ലോകത്തിന്റെ പല ഭാഗത്തുമുള്ള  ക്ലാസ് റൂം പ്രേക്ഷകരും ഇന്റർ നെറ്റ് റേഡിയോ ശ്രോതാക്കളുമായ അനേകം പേർ പാരായണം ചെയ്തു പൂർത്തീകരിക്കുന്ന ഖത്മുകൾ ഇന്ന് 21 -11 -2013 വ്യാഴം രാത്രി (uae ഇശാ  നിസ്കാരാനന്തരം ക്ലാസ് റൂമിൽ സാദാത്തീങ്ങളും ഉലമാക്കളും പങ്കെടുക്കുന്ന പ്രത്യേക ഖത്മുൽ ഖുർആൻ മജ്ലിസിൽ ദുആ ചെയ്യുന്നു. ക്ലാസ് റൂം ഐ.ഡി.കളിൽ ഉള്ള ശ്രോതാക്കൾക്ക് ഇടയിൽ ഓരോരുത്തർക്കും പാരായണം ചെയ്യാൻ സാധിക്കുന്ന ജൂസുഉകൾ ക്രമീകരിച്ചു കൊടുക്കാനും റേഡിയോ ശ്രോതാക്കൾക്ക് kicrskssf.info@gmail.com  എന്ന e-mail ID യിലേക്ക്

Sunday, November 17, 2013

ശൈഖുനാ പാറന്നൂര് ഉസ്താദ് വഫാത്തായി.. ഇന്നാ ലില്ലാഹി

പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സംസ്ഥാന ട്രഷററുമായ ശൈഖുനാ  പാറന്നൂര്  ഉസ്താദ്  (75) വഫാത്തായി.. ഇന്നാ ലില്ലാഹി ...
ഞായറാഴ്ച ഉച്ചക്ക് 12.16ന് കോഴിക്കോട് വെള്ളിമാട്കുന്നിലെ ഇഖ്റ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. ചുമയും പനിയുമായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  
മടവൂര്‍ സി.എം മഖാം വൈസ് പ്രസിഡന്‍്റ്, സമസ്ത കോഴിക്കോട് ജില്ലാ പ്രസിഡന്‍്റ്, തുടങ്ങി നിരവധി നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. കൊടുവള്ളി "ശംസുൽ ഉലമ മെമോറിയൽ  രിയാളുസ്സാലിഹീൻ", എളേറ്റിൽ  "വാദി ഹുസ്ന" തുടങ്ങി അനേകം സ്ഥാപനങ്ങളുടെ രക്ഷാധികാരിയും മാര്ഗ്ഗ ദർശിയുമാണു. നരിക്കുനി മജ് മഉ പാറന്നൂർ  ഉസ്താദിന്റെ സ്വന്തം സ്ഥാപനമാണ്‌.  
കത്തറമ്മൽ,  കാസര് കോട് ദേളി സഅദിയ, ചാലിയം, മടവൂര് സി എം മഖാം തുടങ്ങി നിരവധി സ്ഥലങ്ങളിൽ  ഉസ്താദിന്റെ ദര്സു കളിൽ നിന്നും ഇല്മു നേടിയ പര സഹസ്രം പണ്ഡിതർ ഉള്പ്പെടെ വലിയൊരു  ശിഷ്യ സമ്പത്തിന്നുടമയാണു. പാണക്കാട് സാദാത്തീങ്ങളുമായി അടുത്ത ബന്ധം പുലര്ത്തിയിരുന്ന ശൈഖുനാ യുടെ അഭിപ്രായം ആരായാതെ കോഴിക്കോട് ജില്ലയിലെ പൊതു രംഗത്തെ വിഷയങ്ങളിൽ പോലും പാണക്കാട് കുടുംബത്തിലെ സയ്യിദുമാർ തീരുമാനങ്ങൾ എടുത്തിരുന്നില്ല.  

പൂർണ്ണ നാമം: പാറന്നൂര്‍ പുല്‍പറമ്പില്‍ ഇബ്രാഹിം മുസ്ല്യാര്‍.
ഭാര്യ: ഉമ്മു കുല്‍സു. മക്കള്‍: മുഹമ്മദ് അസ്ലം ബാഖവി(ഖാദി,ചെലവൂര്‍ ജുമാ മസ്ജിദ്),അബ്ദുല്‍ ലത്തീഫ് ഫൈസി(ഖത്തീബ്, പാറന്നൂര്‍),അബ്ദുല്‍ ജലീല്‍ ബാഖവി(മുദരിസ് സി.എം മഖാം ജുമാ മസ്ജിദ്),ഡോ.പി.പി അബൂബക്കര്‍(അല്‍ ശിഫാ ക്ളിനിക്ക്,നരിക്കുനി),ഉബൈദ്(വിദ്യാര്‍ഥി,അല്‍ അസ്ഹര്‍ യൂണിവേഴ്സിറ്റി, ഈജിപ്ത്), സഈദ്(മുദരിസ് ഉഴലക്കുന്ന് ജുമാ മസ്ജിദ്), മൈമൂന, താലിയത്ത്, തസ്ലിയത്ത്. 
സമസ്തയുടെ ട്രഷറര് ആയിരുന്ന മഹാനുഭാവന് വേണ്ടി കേരള ഇസ്ലാമിക് ക്ലാസ് റൂമില് ഖത്മുല് ഖുര്ആന്, പ്രത്യേക ദുആ ദിക് ര്  മജ് ലിസുകള് , അനുസ്മരണങ്ങള്.. ആരംഭിച്ചു... സ്നേഹ സാന്ത്വന സ്പര്ശമായി  മുന്നില് നടന്ന തങ്ങളുടെ പ്രിയ നേതാവിന്റെ വിയോഗത്തില്  വിതുമ്പുന്ന സുന്നി കൈരളിക്കൊപ്പം,  ഉഖ്റവിയ്യായ ആലിമിന്റെ വിയോഗം തീര്ത്ത ദുഖത്തില് കേരള ഇസ്ലാമിക് ക്ലാസ് റൂം പ്രാര്ഥനാ നിര്ഭരമാകുന്നു...
For KICR SKSSF
( MASNAWI )

Friday, September 13, 2013

സുശക്തമായ ഐശ്വര്യം വിജ്ഞാനത്തിലൂടെ. സൈനുൽ ഉലമ ചെറുശ്ശേരി ഉസ്താദ്



ഇൽമിന്റെ മഹത്വം ഉൾക്കൊണ്ട് ജീവിതത്തിൽ മുഴുവൻ മേഖലകളിലും തികഞ്ഞ സൂക്ഷമത പുലർത്തുകയും, അനുഗ്രഹങ്ങളിൽ അതി പ്രധാനമായ  ആരോഗ്യവും ഒഴിവും ഉപയുക്തമാക്കാൻ ജാഗ്രത പാലിക്കണമെന്നും സമസ്ത ജനറൽ  സെക്രട്ടറി സൈനുൽ ഉലമ ചെറുശ്ശേരി ഉസ്താദ് ഉദ്ബോധിപ്പിച്ചു. 
സുശക്തമായ ഐശ്വര്യം വിജ്ഞാനത്തിലൂടെ മാത്രമാണു സാധ്യമാകുക.ഇന്നത്തെ ജീവിത സൗകര്യങ്ങളൊന്നും ഇല്ലാത്ത കാലത്ത് കണ്ണിയത്ത് ഉസ്താദിനെ പോലുള്ള മഹാന്മാർ ഒട്ടേറെ ത്യാഗങ്ങൾ അനുഭവിച്ചാണ് വൈജ്ഞാനിക രംഗത്തെ അത്യുന്നത പദവികളിൽ എത്തിയത്. ജീവിത വിശുദ്ധി ഉള്ക്കൊണ്ട് വിജ്ഞാന സമ്പാദനത്തിന് വേണ്ടി സർവ്വം സമർപ്പിച്ചപ്പോൾ പൂർവീകരായ പണ്ഡിത മഹത്തുക്കളെ ഐശ്വര്യം  തേടി എത്തിയതു ചരിത്ര സത്യമാണ്.
ഇല്മുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരായാലും, പ്രവാസ ലോകത്ത് ഏതു ജോലികളിൽ എര്പ്പെട്ടവാരായാലും, സമസ്തയുടെ പ്രവർത്തനങ്ങളിൽ പങ്കു ചേരുകയും  അറിവനുസരിച്ച് അമലുകളിൽ  കൃത്യത പാലിക്കുകയും ചെയ്യണമെന്നും ശൈഖുനാ ആഹ്വാനം ചെയ്തു.

കേരള ഇസ്ലാമിക് ക്ലാസ് റൂം ശ്രോതാക്കളുടെ  ഓണ്‍ലൈൻ  കൂട്ടായ്മ ഖാഫില ജിദ്ദ പ്രസിദ്ധീകരിച്ച ടി എച് ദാരിമിയുടെ "വഴിവെളിച്ചം" പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു. ശൈഖുനാ
സമസ്ത കേരള ഇസ്ലാമിക് സെന്റർ ജിദ്ദാ സെൻട്രൽ കമ്മിറ്റി ഓഡിറ്റൊറിയത്തിൽ,  തങ്ങളുടെ പ്രിയ നേതാവിനെ നേരിൽ  കാണാനും ഉസ്താദ്  നേതൃത്വം നല്കിയ പ്രത്യേക  പ്രാര്തനയിൽ പങ്കെടുക്കാനും തിങ്ങി നിറഞ്ഞ സദസ്  ആത്മീയാനുഭൂതിയുടെ നിറക്കാഴ്ചയായി.
യ്യിദ് സഹൽ തങ്ങൾക്കു ചെറുശ്ശേരി ഉസ്താദിൽ നിന്ന് പുസ്തകം എറ്റു  വാങ്ങി.

സയ്യിദ് ഉബൈദുല്ല തങ്ങളുടെ അധ്യക്ഷതയിൽ ചേര്ന്ന സംഗമം  ടി എച്ച് ദാരിമി  ഉദ്ഘാടനം ചെയ്തു.
ഉസ്മാൻ ഇരിങ്ങാട്ടിരി പുസ്തക പരിചയം നടത്തി.
മുജീബ് റഹ്മാൻ റഹ്മാനി സ്വാഗതമാശംസിച്ചു.
എസ് .വൈ.എസ് സൗദി നാഷണൽ കമ്മിറ്റി ജനറൽ അബൂബക്കർ ദാരിമി താമരശ്ശേരി,    
ഇസ്ലാമിക് സെന്റർ ജനറൽ സെക്രട്ടറി കരീം ഫൈസി കീഴാറ്റുർ, മുസ്തഫ ബാഖവി ഊരകം, അബ്ദുള ഫൈസി കൊളപ്പറമ്പ്, അലി മൗലവി നാട്ടുകൽ, റസാഖ്  മാസ്റ്റർ,സി.കെ.ശാകിർ, മജീദ്‌ പുകയൂർ ആശംസകൾ അർപ്പിച്ചു.

സുപ്രഭാതം ദിനപത്രം ആര്‍ക്കെങ്കിലും ബദലോ, സമാന്തരമോ അല്ല


കോഴിക്കോട്: സുപ്രഭാതം ദിനപത്രം മുസ്‌ലിം ലീഗ് പാര്‍ട്ടിയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവെച്ചതായി ചില മാധ്യമങ്ങളില്‍വന്ന വാര്‍ത്ത കെട്ടിച്ചമച്ചതാണെന്ന് ഇഖ്‌റഅ് പബ്ലിക്കേഷന്‍ ചെയര്‍മാനും സമസ്ത സെക്രട്ടറിയുമായ ശൈഖുനാ കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. 
സുപ്രഭാതം ദിനപത്രം ആര്‍ക്കെങ്കിലും ബദലോ, സമാന്തരമോ അല്ല. ഒന്നര പതിറ്റാണ്ടുനീണ്ട വിചിന്തനങ്ങള്‍ക്കൊടുവില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറ തീരുമാനിച്ചതനുസരിച്ചാണ് സുപ്രഭാതം രജിസ്‌ത്രേഷന്‍ സംബന്ധിച്ച് ഇഖ്‌റഅ് പബ്ലിക്കേഷന്‍ രൂപീകരിച്ചതും, പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതും. 
പത്രത്തിന്റെ പ്രസിദ്ധീകരണവുമായി സംഘടന സജീവമായി മുന്നോട്ടു നീങ്ങുകയാണ്. സാങ്കേതികവും, അടിസ്ഥാന സൗകര്യപരവും, സാമ്പത്തികവുമായ ക്രീമകരണങ്ങള്‍ നടന്നുവരികയാണ്. ചിലകേന്ദ്രങ്ങള്‍ ബോധപൂര്‍വ്വം നടത്തുന്ന പ്രചാരണങ്ങളില്‍ പ്രവര്‍ത്തകര്‍ വഞ്ചിതരാവരുതെന്നും അദ്ദേഹം അറിയിച്ചു.

Tuesday, September 10, 2013

ഖാഫില ജിദ്ദ സംഗമം 13-9 വെള്ളിയാഴ്ച

Inline images 1


ഖാഫില ജിദ്ദ സംഗമം 13-9  വെള്ളിയാഴ്ച ജുമുഅ ക്ക് ശേഷം ജിദ്ദ ഇസ്ലാമിക് സെന്ററില്... ഓണ് ലൈന്  ഖാഫില പ്രസിദ്ധീകരിക്കുന്ന  "വഴി വെളിച്ചം" പുസ്തക പ്രകാശനം... ജിദ്ദാഇസ്ലമിക് സെന്റര് , ജിദ്ദാ എസ്. വൈ.എസ് , ഖാഫിലാ ജിദ്ദ പ്രവര്ത്തകര്ക്കും, കേരളാ ഇസ്ലാമിക് ക്ലാസ്റൂം, കെ ഐ സി ആര് ഇന്റര്നെറ്റ് റേഡിയോ ശ്രോതാക്കള്ക്കും  ഈ സന്ദേശം കൈമാറുക ..

അഹ്‌സനിക്കെതിരെ ജിശാന്‍


Friday, September 6, 2013

"സുകൃതങ്ങളുടെ സമുദ്ധാരണത്തിന്‌" SKSSF ബഹുജന പ്രചരണ കാമ്പയിന്


കോഴിക്കോട്:
പ്രവാചകന്‍ മുഹമ്മദ് നബി (സ) യുടെ പേരില്‍ സാമ്പത്തിക ചൂഷണം ലക്ഷ്യമാക്കി അവതരിപ്പിച്ച കേശം വ്യാജമാണെന്ന് കാന്തപുരം വിഭാഗത്തിലെ ഒരു വിഭാഗം തന്നെ സമ്മതിച്ച സാഹചര്യത്തില്‍ അതുപയോഗിച്ചുള്ള സാമ്പത്തിക ചൂഷണ കേന്ദ്രത്തിന് ശിലപാകാന്‍ മന്ത്രി പരിവാരങ്ങളുമായി വന്നതിന്റെ ധാര്‍മികതയെന്തെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിശദീകരിക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ബഹുജന പ്രചരണ കാമ്പയിന് ഉദ്ഘാടന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

സുകൃതങ്ങളുടെ സമുദ്ധരണത്തിന് എന്ന പ്രമേയവുമായി രണ്ട് മാസം നീണ്ടുനില്‍ക്കുന്ന കാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടന പരിപാടിയില്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു.
വ്യാജ കേശം സൂക്ഷിക്കാന്‍ പള്ളി നിര്‍മ്മിക്കുമെന്നും അതിന് ചുറ്റും ടൗണ്‍ഷിപ്പ് പണിയുമെന്നും പ്രചരിപ്പിച്ച് സ്വരൂപിച്ച കോടിക്കണക്കിന് രൂപ സംബന്ധിച്ച് ഉടന്‍ അന്വേഷണത്തിന് ഉത്തരവിടണം. ഇത്തരം ചൂഷകര്‍ക്ക് ഇടം ലഭിക്കാന്‍ മഹല്ല് തലങ്ങളില്‍ നടന്നു വരുന്ന ശിഥിലീകരണ ശ്രമങ്ങള്‍ക്ക് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണ്.സമസ്ത കേരള ജംഇയ്യത്തുല്‍ മുദരിസീന്‍ ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി,പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി സ്വാഗതവും അയ്യൂബ് കൂളിമാട് നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന സെഷന്‍ സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് ഫൈസി കണ്ണാടിപ്പറമ്പ്, മുസ്ഥഫ മുണ്ടുപാറ,നാസര്‍ ഫൈസി കൂടത്തായി പ്രസീഡിയം നിയന്ത്രിച്ചു. മുജീബ് ഫൈസി പൂലോട് വിഷയാവതരണം നടത്തി. സത്താര്‍ പന്തലൂര്‍ സ്വാഗതവും മുസ്ഥഫാ അഷ്‌റഫി കക്കുപ്പടി നന്ദിയും പറഞ്ഞു.

Wednesday, July 10, 2013

ഓർമയിൽ പി പി മുഹമ്മദ്‌ ഫൈസി ഉസ്താദ്‌


ഓർമയിൽ.....     പി പി മുഹമ്മദ്‌ ഫൈസി ഉസ്താദ്‌ ജിദ്ദാ ഇസ്ലാമിക് സെന്ററിൽ വന്നപ്പോൾ 

Tuesday, July 9, 2013

പി.പി മുഹമ്മദ് ഫൈസി വഫാത്തായി

സമസ്ത മുശാവറ അംഗം പി.പി മുഹമ്മദ് ഫൈസി ഉസ്താദ് വഫാത്തായി 


സമസ്ത മുശാവറ അംഗവും പ്രമുഖ 
യുടെ ചരിത്രകാരനും വാഗ്മിയുമായ പി.പി മുഹമ്മദ് ഫൈസി (61) ഉസ്താദ് വഫാത്തായി . മലപ്പുറം ജില്ലാ എസ വൈ എസ്   ജനറല്‍ സെക്രട്ടറി,  സുന്നി അഫ്കാർ എഡിറ്റർ , തിരൂരങ്ങാടി താലൂക്ക് സമസ്ത  ജനറല്‍ സെക്രട്ടറി, കുറ്റാളൂര്‍ ബദ്‌രിയ്യ കോളേജ് പ്രിന്‍സിപ്പല്‍, സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ചിരുന്നു.
കൊടിഞ്ഞി, കോട്ടക്കല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ദര്‍സ് നടത്തിയിട്ടുണ്ട്.

സമസ്തയുടെയും നേതാക്കളുടെയും ചരിത്രം ഉള്‍പ്പെടുത്തി അദ്ദേഹം രചിച്ച 'സമസ്ത' എന്ന ആധികാരിക ഗ്രന്ഥം ശ്രദ്ധേയമാണ്. സി.എച്ച് ഹൈദ്രോസ് മുസ്‌ലിയാർ ഗുരുനാഥനാണ്.
---------------------------------------------------------------------

പി.പി മുഹമ്മദ് ഫൈസി: കണ്‍മറഞ്ഞത് സമസ്തയുടെ കൈപ്പുസ്തകം
( കടപ്പാട് : ചന്ദ്രിക )
Posted On: 8 /9/2013  


അറിവിന്റെ ആഴവും ചരിത്രത്തിന്റെ പിന്നാമ്പുറവും കണ്ട അന്വേഷിയായ പ്രതിഭയെയാണ് പി.പി മുഹമ്മദ് ഫൈസിയുടെ വിയോഗത്തിലൂടെ സമസ്തക്ക് നഷ്ടമായത്. ദര്‍സ് പഠന കാലത്തു തന്നെ സമസ്തയുടെ പ്രസിദ്ധീകരണങ്ങളിലെഴുതിയും സ്വന്തമായ ലഘുകൃതികള്‍ തയാറാക്കിയും തന്റെ തൂലികമുനയെ ഊതിക്കാച്ചിയെടുത്ത പി.പി മുഹമ്മദ് ഫൈസി മരിക്കുന്നതിനു ദിവസങ്ങള്‍ക്ക് മുമ്പ് ചില സുവനീറുകളിലേക്ക് എഴുതിക്കൊടുത്തതും 'സമസ്ത; ചരിത്രവും വര്‍ത്തമാനവും' വിശകലനം ചെയ്തുള്ള ലേഖനങ്ങള്‍ തന്നെ. ആധികാരിക പഠനവും അതിലേറെ അന്വേഷണ തൃഷ്ണതയുമാണ് പി.പിയിലെ എഴുത്തുകാരനെ വേറിട്ടു നിര്‍ത്തുന്നത്. 'സമസ്ത' എന്ന ഗ്രന്ഥം മാത്രം മതി അദ്ദേഹത്തിന്റെ തൂലികയുടെ കരുത്തറിയാന്‍.

Sunday, June 23, 2013

aq¶c¸Xnddm­ns³d HmÀ½Ifpambn skbvXehnlmPnaS§p¶p.



Pn±: \o­ ap¸¯nbmdphÀjs¯ A\p`h§fpw HmÀ½Ifpambn s]cn´Âa® ]«n¡mSn\Sp¯ ]q´m\w kztZin F³ skbvXehnlmPn {]hmkPohnXt¯mSvhnS]dbp¶p. aXkmaqlnItaJeIfnÂkPohkm¶n[yambncp¶ lmPn¡vIgnª ZnhkwPn±bnse {]apJIq«mbvaIÄlrZyambbm{Xbb¸v \ÂIn.
1977emWv skbvXehnlmPnkuZnbnse¯p¶Xv.A¡me¯vhenb k¼¶tcm alm ]¬UnXtcm am{Xambncp¶plPvPv F¶ GI e£y¯n\mbnhcmdp­mbncp¶Xv. bphm¡f[nIhpwh¶ncp¶XvlPvPnt\msSm¸wA¡me¯v \m«nep­mbncp¶ sImSpw ]«nWnbptSbpwalmamcnIfptSbpw ]nSnbn ]nSbp¶ IpSpw_§sf ]cnc£n¡phm³ IqSnbmbncp¶p. A¯csamcp ]ivNmXe¯nembncp¶pA¶v 25 hbÊv {]mbap­mbncp¶ skbvXehnlmPnkuZnbnse¯nbXv.
BZyambnkuZnbnte¡v h¶ bm{X AhnkvaWcWobamIphm³ skbvXehnlmPn¡v ]e ImcW§fpap­v. C´ybn \n¶vXoÀYmSIkÀÆokv \S¯nbncp¶ AIv_À F¶ I¸ens³d GddhpwAhkm\s¯ {Sn¸mbncp¶pAXvF¶XvAhbnsem¶mWv. asddm¶v A¶s¯ {][m\a{´n samdmÀPntZimbnbmbncp¶p B I¸ens\ t_mws_ XpdapJ¯v \n¶vbm{Xbb¨XvF¶XmWv. Cµncm Kh¬sa³dns\ Xmsgbnd¡nAt±lwC´ybpsS \memw {][m\a{´nbmbImeambncp¶pAXv.
Ncn{XwI­XnÂsht¨ddhpwhenbhnIk\§Ä¡vhnt[bambns¡m­ncn¡p¶ a¡m ldans³d A¶s¯ Nn{X§Ä hfsckq£vaXtbmsSskbvXehnlmPn a\ÊnÂkq£n¡p¶p­v. hnip² IAv_mebs¯ hebwsNbvXpInS¡p¶ aXzm^nÂA¶vamÀ_nÄhncn¨n«pt]mepap­mbncp¶nÃ. akvPnZpÂldman \n¶vIAv_meb¯n\Spt¯s¡¯phm³ GItZiwaqt¶m \mtemASnam{XwhoXnbpÅtIm¬{Ioddv hc¼pIfmWp­mbncp¶Xv. IAv_meb¯ns³d hfscASp¯ GXm\pw aoddÀ am{Xwhymk¯nepÅkvYewIgnªm ]ns¶ _m¡n `mKsaÃmwNcÂa®vhncn¨Xmbncp¶p. CXneqsSXzhm^v sN¿pt¼mÄ CS¡nsShcp¶ tIm¬{IoddvhgnIfnÂX«nImÂapdnbp¶XpwNneXoÀYmSIÀhogp¶XpsaÃmw km[mcambncp¶p. hnXykvY IÀ½imkv{X hn`mK§Ä¡p¶ apkzÃIfpwNne {]tXyIkvYm\§Ä ASbmfs¸Sp¯p¶ JpºIfpwaddpsams¡ \ndªXmbncp¶p s]mXpshaXzm^v.
lPvPvIgnªvPn±m \Kc¯nÂIpSntbdnbskvbvXehnlmPnBZywtNÀ¶Xvap\nkn¸menddnbnembncp¶p. A¶s¯ km[mcW¡mcpsS GI B{ibambncp¶p Cu tPmen. temIs¯ Xs¶ GddhpwhenbShÀkvYm]n¡s¸Sm³ t]mIp¶ Pn±bnÂA¶p­mbncp¶Xv _eZnse Iyq³kv _nÂUnwKv am{Xambncp¶p. A§n§mbn Cu´¸\¼«IÄ sIm­p­m¡nbIpSnepIfmbncp¶p {]hmknIfpsS {][m\ B{ibw. A¯cwIpSnepIfnÂIgnªImewCt¸mgpwAt±lw HmÀ½ns¨Sp¡p¶p.A¡me¯vi_m_vF¶vhnfn¡s¸«ncp¶ id^n¿bpw _eZpwam{Xambncp¶p P\tI{µ§Ä. InwKvA_vZpÂAkokv FbÀt¸mÀ«ns³d c­p `mK§fmbncp¶pChc­pw.   hml\ kuIcy§ÄhfscIpdhmbncp¶p.Xm³ Xmakn¨ncp¶ _\o amenInte¡v t]mIWsa¦n kqcy³ AXvXan¡pw ap¼v _ÊvXcs¸tS­nbncp¶p.
aXkmaqlycwK§fnÂHcp \ni_vZkm¶n[yambnap¸¯nbmdpsImÃhpwAt±lap­mbncp¶p. hfmt©cnaÀ¡kvAS¡apÅkvYm]\§Ä¡pth­nAt±lwsNbvXn«pÅtkh\§Ä al¯camWv. Pn±mkp¶obphP\ kwLwc£m[nImcn, at©cna¬UewsIFwknknsshkv {]knU­v, IogmddqÀ ]©mb¯vsIFwknkn {]knU­vXpS§nb \nch[n kvYm\§Ä hln¡p¶ skbvXehnlmPn ap³ ssiJpÂPmanAsIsIA_q_¡À lkvd¯ns³d injycn s]Sp¶p.
SnF¨vZmcnan.

Sunday, June 16, 2013

ശൈഖുനാ ടി.കെ.എം. ബാവ മുസ്‌ലിയാര്‍ വഫാത്തായി


മലപ്പുറം: സമസ്ത കേരള വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്‍റും സമസ്ത കേരളാ ജംഇയതുല്‍ ഉലമാ വൈസ്പ്രസിഡണ്ടുമായ തൊണ്ടിക്കോടന്‍ മുഹയിദ്ദീന്‍ എന്ന ടികെഎം ബാവ മുസ്‌ലിയാര്‍ നിര്യാതനായി. 87 വയസ്സായിരുന്നു. അസുഖത്തെ തുടര്‍ന്ന് ഏറെ കാലമായി ചികിത്സയിലായിരുന്നു അദ്ദേഹം.എഴുപതോളം മഹല്ലുകള്‍ ഉള്‍ക്കൊള്ളുന്ന കാസര്‍ഗോഡ് സംയുക്ത ജമാഅതിന്റെ ഖാദി കൂടിയാണ് ബാവ മുസ്‌ലിയാര്‍..
സമസ്തയുടെ വര്‍ത്തമാന പണ്ഡിതനിരയിലെ മുന്‍നിരക്കാരില്‍ പ്രധാനിയാണ് അദ്ദേഹം. പാണ്ഡിത്യഗരിമകൊണ്ടും ആദര്‍ശ ധീരത കൊണ്ടും അദ്ദേഹം വേറിട്ടുനില്‍ക്കുന്നു. പണ്ഡിതപാരമ്പര്യം കൊണ്ട് ധന്യമാണ് അദ്ദേഹത്തിന്‍റെ നാടും വീടും. മലപ്പുറം ജില്ലയിലെ വെളിമുക്കിനടുത്ത പടിക്കലിലെ പള്ളിയാള്‍മാട്ടിലായിരുന്നു അദ്ദേഹത്തിന്‍റെ ജനനം. വിജ്ഞാന ലോകത്ത് അദ്ദേഹത്തിന് വഴി വെട്ടിയത് പിതാമഹനും പ്രമുഖ സൂഫീവര്യനുമായിരുന്ന മൊയ്തീന്‍ മുസ്‌ലിയാരാണ്.
രണ്ടാം ക്ലാസ് സ്കൂള്‍ പഠന ശേഷം അദ്ദേഹം തന്‍റെ വൈജ്ഞാനികപ്രയാണം തുടങ്ങി. ദര്‍സ് പഠനം തുടക്കം കുറിച്ചത് വലിയുപ്പയില്‍ നിന്ന് തന്നെയായിരുന്നു.
മുതഫരിദിലെ അല്‍പഭാഗം വരെ വെളിമുക്ക് ദര്‍സില്‍ ഓതിയ ശേഷം, വല്യപ്പയുടെ നിര്‍ദ്ദേശപ്രകാരം പരപ്പനങ്ങാടി പയനത്ത് പള്ളിയില്‍ ചേര്‍ന്നു. പന്ത്രണ്ട് വയസ്സായിരുന്നു അന്ന് പ്രായം. പ്രമുഖ സൂഫീവര്യന്‍ കോമു മുസ്‌ലിയാരുടെയും പ്രമുഖ വാഗ്മി പറവണ്ണ മൊയ്തീന്‍ കുട്ടി മുസ്‌ലിയാരുടെയും ശിഷ്യത്വം ലഭിച്ചത് അവിടെ വെച്ചായിരുന്നു. ശേഷെ വിളയില്‍ കോട്ടുമല കുഞ്ഞീതു മുസ്‌ലിയാരായിരുന്നു ഗുരു. വാഹനം വിരളമായിരുന്ന അക്കാലത്ത് വിജ്ഞാനം തേടിയുള്ള ഈ യാത്രകളൊക്കെ കാല്‍നട ആയിട്ടായിരുന്നു. കോട്ടുമല ഉസ്താദിന്‍റെ ദര്‍സിലും അദ്ദേഹം ഒരു വര്‍ഷം പഠിച്ചിട്ടുണ്ട്.
ബുഖാരി, തുഹ്ഫ തുടങ്ങിയ കനപ്പെട്ട കിതാബുകള്‍ ഓതിപ്പഠിച്ചത് കാസര്‍ഗോട്ടെ എ.പി. അബ്ദുറഹ്മാന്‍ മുസ്‌ലിയാരുടെ ദര്‍സില്‍നിന്നായിരുന്നു. ശേഷം മൂന്ന് വര്‍ഷം ബാഖിയാതില്‍ പഠിച്ച് ബാഖവി ബിരുദവുമായി അദ്ദേഹം തിരിച്ചെത്തിയത് തികഞ്ഞ പാണ്ഡിത്യവും അതിലേറെ ആത്മീയഔന്നത്യവും സ്വന്തമാക്കിയായിരുന്നു. ശേഷം അങ്ങോട്ട് അധ്യാപന-സേവന സപര്യയായിരുന്നു. മര്‍ഹൂം കെ.കെ അബ്ദുല്ല മുസ്‌ലിയാര്‍ ബാഖിയാതിലെ അദ്ദേഹത്തിന്‍റെ സഹപാഠിയായിരുന്നു.

Saturday, March 30, 2013

പ്രതിഷേധ സംഗമം

അവഗണിക്കാനാകുമോ ഈ ജന ശക്തിയെ ???


ആത്മീയ ചൂഷണത്തെ സഹായിക്കും വിധം നീതി പീഡത്തെ തെറ്റിദ്ധരിപ്പിച്ച
കേരള പോലീസ് (അ) സത്യവാങ്ങ് മൂലം  തിരുത്താമെന്നു സുന്നി നേതാക്കൾക്ക് 
നല്കിയ വാഗ്ദാനം ലംഘിച്ച സര്ക്കാര് സമീപനത്തിനെതിരെ 
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപിച്ച പ്രതിഷേധ റാലി
കോഴിക്കോട് നഗരത്തെ പ്രകമ്പനം കൊള്ളിച്ചു. 
വ്യാജകേശമുപയോഗിച്ചുള്ള ആത്മീയ ചൂഷണത്തെ കുറിച്ച് 
ഉന്നതതല പോലീസ് അന്വേഷണം നടത്താമെന്നും
ഹൈക്കോടതിയില്‍ സമപ്പിക്കപ്പെട്ട കള്ള  സത്യവാങ്മൂലം
തിരുത്തി സമര്‍പ്പിക്കാമെന്നുമുള്ള മുഖ്യമന്ത്രിയുടെ ഉറപ്പ്ലം
ഘിക്കപെട്ടതിനെതിരെയാണ് ആയിരങ്ങ പങ്കെടുത്ത പ്രതിഷേധ റാലി നട ന്നത്. 
ലക്ഷ്യം കാണുന്നതു വരെ സമര പരമ്പര തീക്കുമെന്ന പ്രഖ്യാപനവുമായി 
രംഗത്തിറങ്ങിയ സംഘടനയുടെ പ്രഥമ സൂചനാ സമരമാണ് 
ഇപ്പോ സംഘടിപ്പിച്ചിരിക്കുന്നതെന്ന് നേതാക്ക പറഞ്ഞു. 
ഈ സമരം ബന്ധപ്പെട്ടവക്കൊണ്ട് തങ്ങക്കു നല്കിയ ഉറപ്പ് പാലിക്കുന്നില്ലെങ്കി 
സമരം സമസ്ത ഏറ്റെടുക്കുമെന്നും അത് എല്ലാവക്കും ബുദ്ധിമുട്ടുണ്ടാക്കുമെന്നും 
ഘാടനം നിവഹിച്ച ശൈഖുനാ പ്രൊഫ. ആലിക്കുട്ടി മുസ്ലിയാ മുന്നറിയിപ്പ് നകി. 
വ്യാജ കേശവുമായി ബന്ധപ്പെട്ടുണ്ടായ വാഗ്ദത്ത ലങ്നത്തിലും 
സര്‍ക്കാരിന്റെ വഞ്ചനക്കും പിന്നില്‍ പ്രവര്‍ത്തിച്ച മുഖ്യ കേന്ദ്രം
മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയാണെന്ന് തങ്ങക്ക് വ്യക്തമായിട്ടുണ്ടെന്ന് നേതാക്ക പറഞ്ഞു.
മുസ്ലിം ലീഗിന്റെ മഹത്തായ പാരമ്പര്യവും പൈതൃകവും മറന്ന്‌ 
വ്യക്തിതാല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ശ്രമമാണു കുഞ്ഞലി ക്കുട്ടിക്കുള്ളതെങ്കി 
ഇനി ഏറെ അഹങ്കരിക്കേണ്ടി വരില്ലെന്നും പ്രതിസന്ധി 
ഘട്ടങ്ങളൊന്നും അടഞ്ഞ അദ്ധ്യായങ്ങളല്ലെന്നും അവ ഓര്‍മ്മിക്കണമെന്നും
ഉമര്‍ ഫൈസി അടക്കമുള്ള ചില നേതാക്കള്‍ പ്രത്യേകം ഓര്‍മ്മിപ്പിച്ചു. 
പ്രതിഷേധ സംഗമത്തിന്റെ ഉഘാടനം ശൈഖുനാ പ്രൊഫ. ആലിക്കുട്ടി മുസ്ലിയാ
വൈകീട്ട് 4 മണിക്ക് പുതിയ സ്റ്റാന്റിനു സമീപമുള്ള സ്റ്റേഡിയം കോര്‍ണറില്‍ നിന്നും ആരംഭിച്ച
പ്രതിഷേധ റാലി കെ.എസ്.ആര്‍.ടി.സി, ബാങ്ക് റോഡ്, സി.എച്ച് ഓവര്‍ ബ്രിഡ്ജ് വഴി
ബീച്ചിലെ ഗുജറാത്തി സ്‌കൂള്‍ ഗ്രൗണ്ടില്‍ സമാപിച്ചു. തുടന്നായിരുന്നു
പ്രതിഷേധ സംഗമം നടന്നത് . 


Saturday, March 23, 2013

ഗൾഫ് സത്യധാര പുറത്തിറങ്ങി

എസ്.കെ. എസ്.എസ്.എഫ് മുഖപ്രസിദ്ധീ കരണമായ സത്യധാരയുടെ ഗള്‍ഫ്‌ പതിപ്പ് " ഗള്‍ഫ്  സത്യാധാര "  അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷനും മുസ്‌ലിം ലീഗ് പ്രസിഡന്റുമായ പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു. സത്യധാര ഡയറക്ടര്‍കൂടിയായ പാണക്കാട് സയ്യിദ്‌ സ്വാദിഖലി ശിഹാബ്‌ തങ്ങളുടെ അധ്യക്ഷതയിൽ ചേര്ന്ന പ്രൗഡോജ്വലമായ സംഗമം എം.കെ. ഗ്രൂപ്പ്‌ മാനേജിംഗ് ഡയറക്ടര്‍ എം.എ. യൂസുഫലി ഉത്ഘാടനം ചെയ്തു
നാട്ടില്‍ ദ്വൈവാരികയായി ഇറങ്ങുന്ന സത്യധാരയുടെ ഗള്‍ഫ്‌ എഡിഷന്‍ തുടക്കത്തില്‍ പ്രസിദ്ധീകരിക്കുന്നത് മാസികയായിട്ടാണ്. ഇസ്‌ലാമിക ലോകത്തിന്റെ സമകാലിക ചിത്രം, മുന്‍ഗണനാ ക്രമങ്ങള്‍, പ്രസ്ഥാനങ്ങള്‍, കാഴ്ചപ്പാടുകള്‍ തുടങ്ങി ആഗോള ഇസ്‌ലാമിക സമൂഹത്തെ പരിചയപ്പെടുത്തുന്ന പ്രത്യേക പംക്തികളും ,വിദ്യാര്‍ഥികള്‍ക്കും കുടുംബിനികള്‍ക്കും പ്രത്യേകം പംക്തികള്‍ തന്നെ ഗള്‍ഫ് സത്യധാര കൈകാര്യം ചെയ്യുന്നു.
സത്യധാര മുഖ്യ പത്രാധിപര്‍ അബ്ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌, എസ്.കെ.എസ്. എസ്.എഫ് ജനറല്‍ സെക്രട്ടറി അഡ്വ. ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി, ബി.ആര്‍ ഷെട്ടി , പുത്തൂര്‍ റഹ്മാന്‍, ഗള്‍ഫ്‌ രാജ്യങ്ങളിലെ വിവധ ഇസ്ലാമിക് സെന്റര്‍, സുന്നീ സെന്റര്‍, എസ്.കെ.എസ്.എസ്.എഫ് എന്നിവയുടെ പ്രതിനിധികള്‍ ഉള്‍പ്പടെ നിരവധി പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തു. ഡോ. അബ്ദുറഹിമാന്‍ ഒളവട്ടൂര്‍,   സ്വാഗതവും ഷിയാസ് സുല്‍ത്താന്‍ നന്ദിയും പറഞ്ഞു.